ശ്വേത മേനോനെതിരേയുള്ള കേസ് അനാവശ്യം; 'അമ്മ' തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് നടൻ ദേവൻ

ശ്വേത മേനോനെതിരേയുള്ള കേസ് അനാവശ്യം; 'അമ്മ' തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് നടൻ ദേവൻ

ചാലക്കുടി: നടി ശ്വേത മേനോന് പിന്തുണയുമായി സിനിമതാരം ദേവന്‍. സിനിമ താരങ്ങളുടെ സംഘടനമായ അമ്മയുടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആരുടേയോ ശ്രമമാണ് ശ്വേതയ്ക്കെതിരേയുള്ള കേസെന്നും ദേവൻ ആരോപിച്ചു. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് പേരാണ് ദേവനും ശ്വേത മേനോനും. സിനിമയിൽ അശ്ലീലരംഗങ്ങൾ കൂടുതലാണോ എന്നു തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. സെൻസർ ബോർജ് അംഗീകാരം നല്‍കി പുറത്തിറങ്ങിയ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന ആരോപണം ഉയരുന്നത്.

ഇത്തരത്തിലുള്ള കഴമ്പില്ലാത്ത പരാതികള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പ് ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. ശ്വേതാ മേനോനെതിരെ ഇത്തരത്തിലൊരു കേസെടുത്തു എന്നറിഞ്ഞപ്പോള്‍ വേദനയും വിഷമവും തോന്നിയിരുന്നു. ശ്വേത മേനോനെന്ന കലാകാരിക്കൊപ്പമാണ് അമ്മയിലെ മുഴുവന്‍ കലാകാരന്‍മാരും. ശ്വേതയെ ഒരു തരത്തിലും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദേവന്‍ പറഞ്ഞു.

സംഘടന നില നില്‍ക്കേണ്ടത് അമ്മയിലെ ചെറുതും വലുതുമായ ഓരോരുത്തരുടേയും ആവശ്യമാണ്. പല തരത്തിലുള്ള രാഷ്ട്രീയക്കാരുണ്ടെങ്കിലും അമ്മയുടെ തെരഞ്ഞെടുപ്പിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഒരു രാഷ്ട്രീയവുമില്ല. തെരഞ്ഞെടുപ്പിന് ശേഷം ശ്വേതാ മേനോന്‍ വിഷയത്തില്‍ അമ്മയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടായിരിക്കുമെന്നും ദേവൻ പറഞ്ഞു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി