അഞ്ച് രൂപയ്ക്ക് ഊണ്, ചിക്കന്‍ കറിയ്ക്ക് 10 രൂപ മാത്രം; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭക്ഷണത്തിന്റെ തുച്ഛമായ ബില്ല്കണ്ട് എയര്‍പോര്‍ട്ടിലേക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരത്തു എയര്‍പോര്‍ട്ട് കാന്റീനില്‍ ഒരു പഫ്‌സിന് 250 രൂപ വിലയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയില്ലേ? എന്നാല്‍ ഇതാ തുച്ഛമായ വിലക്ക് ഊണ് വിളമ്പി എയര്‍പോര്‍ട്ട് കാന്റീന്‍ ശ്രദ്ധനേടുന്നു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കാന്റീന്‍ ആണ് മറ്റു ഹോട്ടലുകളില്‍ വന്‍ വില ഈടാക്കി യാത്രക്കാര

അഞ്ച് രൂപയ്ക്ക് ഊണ്, ചിക്കന്‍ കറിയ്ക്ക് 10 രൂപ മാത്രം; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭക്ഷണത്തിന്റെ തുച്ഛമായ ബില്ല്കണ്ട് എയര്‍പോര്‍ട്ടിലേക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക്
airport-canteen-bill

തിരുവനന്തപുരത്തു എയര്‍പോര്‍ട്ട് കാന്റീനില്‍ ഒരു പഫ്‌സിന് 250 രൂപ വിലയിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയില്ലേ? എന്നാല്‍ ഇതാ തുച്ഛമായ വിലക്ക് ഊണ് വിളമ്പി എയര്‍പോര്‍ട്ട് കാന്റീന്‍ ശ്രദ്ധനേടുന്നു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കാന്റീന്‍ ആണ് മറ്റു ഹോട്ടലുകളില്‍ വന്‍ വില ഈടാക്കി യാത്രക്കാരെ പിഴിയുമ്പോള്‍ തുച്ഛമായ വിലക്ക് ഊണ് വിളംബുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭക്ഷണത്തിന്റെ തുച്ഛമായ ബില്ല്കണ്ട് എയര്‍പോര്‍ട്ടിലേക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക് ഈ വിലയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് മാത്രമാണ് ഊണ് ലഭിക്കുന്നത്.

അതെ അതാണ്‌ സംഭവം. നെടുമ്പാശ്ശേരി പബ്ലിക്‌ എയര്‍പോര്‍ട്ട്‌ കാന്റീനില്‍  ജീവനക്കാര്‍ക്ക് അഞ്ച് രൂപയ്ക്ക് ഊണ് ലഭിക്കും. ഹോട്ടല്‍ ആരംഭിച്ചതോടെ ലോട്ടറിയടിച്ചിരിക്കുന്നത് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 7500 ഓളം പേര്‍ക്കാണ്. തുച്ഛമായ വിലയ്ക്ക് ഇവര്‍ക്ക് ഇവിടെ ഭക്ഷണം ലഭിക്കും. അഞ്ച് രൂപയാണ് ഇവിടെ ഭക്ഷണത്തിന് വില. ചിക്കന്‍ കറിയോ മീന്‍ കറിയോ വേണമെങ്കില്‍ 10 രൂപ മാത്രം കൊടുത്താല്‍ മതി.

അങ്കമാലിയിലെ ചില്ലി റസ്റ്റോറന്റ് ഉടമകളാണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന് എല്ലാവിധ സഹായവും എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. വെള്ളത്തിനോ വൈദ്യുതിയ്‌ക്കോ മറ്റ് വാടകയോ എയര്‍പോര്‍ട്ട് ഹോട്ടലുടമകളില്‍ നിന്നും ഈടാക്കുന്നില്ല. ഇതില്‍ നിന്നും ഏകദേശം മാസം ഒരു ലക്ഷത്തോളം രൂപ ഇവര്‍ക്ക് ലാഭിക്കാന്‍ സാധിക്കുന്നുണ്ട്. ഈ ലാഭമാണ് ഇവര്‍ക്ക് തുച്ഛമായ വിലയില്‍ ഭക്ഷണം നല്‍കാന്‍ സാധിക്കുന്നത്.

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്