ഗ്രാമീണ ഇന്ത്യയുടെ തപാൽമുഖം മാറുന്നു; അസമിൽ ഡ്രോൺ വിപ്ലവം

Share
ഗ്രാമീണ ഇന്ത്യയുടെ തപാൽമുഖം മാറുന്നു; അസമിൽ ഡ്രോൺ വിപ്ലവം

ഗോഹട്ടി: അസമിലെ ഗ്രാമീണ മേഖലകളിൽ തപാൽ വിതരണത്തിന് ഡ്രോണുകളെത്തുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റോഡ് സൗകര്യം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഇപ്പോൾ തപാൽ സാമഗ്രികളുടെ വിതരണത്തിന് മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്. ഇതു ചുരുക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും പുതിയ സംവിധാനത്തിനു കഴിയും. വിതരണത്തിനു രണ്ടു മണിക്കൂർ വരെ വേണ്ട ഇടങ്ങളിൽ ഏഴ് മിനിറ്റ് കൊണ്ട് എത്താനാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഡ്രോൺ സാങ്കേതികവിദ്യയുടെ സഹായത്തോടെ മരുന്നുകൾ, സർക്കാർ രേഖകൾ, വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയ അത്യാവശ്യ വസ്തുക്കളും കൂടുതൽ വേഗത്തിൽ ജനങ്ങളിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെടുമ്പോൾ ഡ്രോണുകൾ വലിയ സഹായമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഡിജിറ്റൽ ഭരണസംവിധാനവും സ്മാർട്ട് ലോജിസ്റ്റിക്സ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സേവനം വിജയകരമാകുന്ന പക്ഷം അസമിലെ കൂടുതൽ ജില്ലകളിലേക്കും പിന്നീട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി