ഡോ. കെ.പി. ജോർജ് അന്തരിച്ചു

Share

കോട്ടയം: ഡോ. കെ.പി. ജോർജ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി നൽകുന്ന പ്രത്യേക കോളത്തിലൂടെ ഏറെ ശ്രദ്ധേയനാണ്.

1928 ൽ തൃശൂരിലാണ് ജനനം. കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.എ. പൗലോസാണു പിതാവ്. മാതാവ് കൊച്ചി സംസ്ഥാന പൊലീസ് കമ്മിഷണറായിരുന്ന മഴുവഞ്ചേരിപ്പറമ്പത്ത് എം.എ. ചാക്കോയുടെ മകൾ മേരി. മാരാമൺ സ്വദേശി മറിയമാണ് ഭാര്യ. മക്കൾ: പൗലോസ് ജോർജ്, തോമസ് ജോർജ്.

1945ൽ കൊച്ചി സംസ്ഥാനത്തുനിന്ന് മദ്രാസിൽ എംബിബിഎസിനു പ്രവേശനം ലഭിച്ച രണ്ടു പേരിൽ ഒരാളാണു കെ.പി. ജോർജ്. 1951ൽ എംബിബിഎസ് പൂർത്തിയാക്കി. 1958ൽ എഡിൻബറോയിൽനിന്ന് ഡിടിഎം ആന്‍ഡ് എച്ചും 1963ൽ എംആർസിപിയും നേടി. 1975ൽ ഇംഗ്ലണ്ടിൽനിന്ന് എൻഡോക്രൈനോളജിയിൽനിന്നു പരിശീലനം നേടി. കോഴിക്കോട് മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവർത്തിച്ചു. 1983ൽ കോട്ടയത്തുനിന്ന് അസോഷ്യേറ്റ് പ്രഫസറായി വിരമിച്ചു.

Read more

സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായി സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് പരിഗണിക്കാനായി മാറ്റി. വിഡിയോ കോണ്‍ഫറന്‍സി