പാർശ്വഫലങ്ങൾ: അസ്ട്രാസെനക്ക വാക്സിൻ നിർത്തലാക്കി കൂടുതൽ രാജ്യങ്ങൾ

Share

ജെനീവ: പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ വിതരണം നിർത്തിവെച്ചതായി റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വ രോഗാവസ്ഥ കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ താത്കാലികമായി നിർത്തി വെച്ചത്.

എന്നാൽ, വാക്സിൻ സുരക്ഷിതമാണെന്നും രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. വാക്സിൻ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടനയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.

നേരത്തെ അയർലന്റ്, ഡെൻമാർക്, ഐസ്‌ലാൻഡ് , നോർവെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക വാക്സിൻ നൽകുന്നത് നിർത്തിയിരുന്നു. നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനത്തിൽ വാക്സിൻ എടുത്ത നിരവധി പേർക്ക് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് സുരക്ഷ മുൻനിർത്തിയായിരുന്നു അയർലൻഡിന്റെ നടപടി.

ആസ്ട്രസെനക വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവർത്തകർക്കാണ് നോർവേയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. ഓസ്ട്രിയയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ സംഭവങ്ങളും വാക്സിനുമായി ബന്ധമില്ലെന്നാണ് മരുന്ന് കമ്പനി അധികൃതരുടെ പ്രതികരണം.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു