ചരിത്രകാരന്‍ ഡി.എന്‍ ഝാ അന്തരിച്ചു

Share

ന്യൂ ഡൽഹി: ചരിത്രകാരന്‍ പ്രഫ. ഡി.എന്‍ ഝാ (ദ്വജേന്ദ്ര നാരായന്‍ ഝാ) അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

പ്രാചീന ഇന്ത്യാചരിത്രത്തില്‍ വിദഗ്ധനായ പ്രഫ. ഡി എന്‍ ഝാ ഡല്‍ഹി സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ അധ്യാപകനായിരുന്നു. ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം ബാബറി മസ്ജിദ് വിഷയത്തില്‍ ആര്‍.എസ്.എസ്സിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു.

ആദ്യകാല ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിരെ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിരുന്നു. അതുകൊണ്ട് തന്നെ ആര്‍.എസ്.എസ് പക്ഷ ചരിത്രകാരന്മാര്‍ക്ക് അദ്ദേഹം അസ്വീകാര്യനായിരുന്നു.

ദി മിത്ത് ഓഫ് ഹോളി കൗ ഹിന്ദുത്വ ചരിത്രത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഗ്രന്ഥമാണ്. എഗയ്ന്‍സ്റ്റ് ഗ്രെയ്ന്‍: നോട്ട്‌സ് ഓണ്‍ ഐഡന്റിറ്റി, ഇന്‍ടോളറന്‍സ് ആന്റ് ഹിസ്റ്ററി, ബ്രാഹ്മണിക്കല്‍ ഇന്‍ടോളറന്‍സ് ഇന്‍ ഏര്‍ലി ഇന്ത്യ, കൗ കോനുന്‍ഡ്രം, വാട്ട് ദി ഗോഡ് ഡ്രങ്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകള്‍.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ