ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശസ്ത്രക്രിയ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശസ്ത്രക്രിയ
benjamin-netanyahu-1

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ജീവന് ഭീഷണിയായേക്കാവുന്ന ഹാർട്ട് ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു ശസ്ത്രക്രിയ. ടെൽ ഹഷോമർ നഗരത്തിലെ ഷേബാ ഹോസ്പിറ്റലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം.

ഈ മാസം 15ന് ടെൽ ഹഷോമറിലെ തന്റെ സ്വകാര്യ വസതിയ്ക്ക് സമീപത്ത് വച്ച് നേരിയ തലചുറ്റലുണ്ടായതിനെ തുടർന്ന് 73കാരനായ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ചൂട് മൂലമുണ്ടായ നിർജ്ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം.തുടർന്ന് നെതന്യാഹുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്താനുള്ള നിരീക്ഷണ ഉപകരണം ഡോക്ടർമാർ ഘടിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

നെതന്യാഹുവിന് വൈകാതെ ആശുപത്രിവിടാനാകുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഏറെ വിവാദമായ ജുഡിഷ്യൽ പരിഷ്കരണ ബില്ലിന്റെ വോട്ട് ഇന്ന് പാർലമെന്റിൽ നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ശസ്ത്രക്രിയ.

നെതന്യാഹുവിന് പകരം നീതിന്യായ മന്ത്രി യാരിവ് ലെവിൻ ആണ് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എന്നാൽ തനിക്ക് വോട്ട് ചെയ്യാൻ എത്താനാകുമെന്നാണ് നെതന്യാഹു അറിയിച്ചത്. സുപ്രീകോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുന്ന ജുഡിഷ്യൽ പരിഷ്കരണ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.

Read more

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

18 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. മലയാളികൾ ഒന്നാകെ ഏറെ പ്രതീക്ഷ‍യോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18