നിർമിച്ച സിനിമകളുടെ എണ്ണം കുറവ്; സാന്ദ്രാ തോമസിന്‍റെ പത്രിക തള്ളി പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ

നിർമിച്ച സിനിമകളുടെ എണ്ണം കുറവ്; സാന്ദ്രാ തോമസിന്‍റെ പത്രിക തള്ളി പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: കേരള ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള നിർമാതാവ് സാന്ദ്രാ തോമസിന്‍റെ പത്രിക തള്ളി. പ്രസിഡന്‍റ്, ട്രഷറർ, എക്സിക‍്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങളിലേക്കുള്ള പത്രികയാണ് തള്ളിയിരിക്കുന്നത്.

3 സിനിമകളെങ്കിലും നിർമിച്ചാൽ മാത്രമെ അസോസിയേഷന്‍റെ മുഖ‍്യ സ്ഥാനത്തേക്ക് ഒരു മെമ്പറിന് മത്സരിക്കാൻ സാധിക്കുയെന്ന നിയമാവലി ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രിക തള്ളിയത്. സാന്ദ്രാ തോമസ് രണ്ടു സിനിമകൾ മാത്രമെ നിർമിച്ചിട്ടുള്ളുവെന്നായിരുന്നു വരണാധികാരി പ്രതികരിച്ചത്.

ഇതേത്തുടർന്ന് പ്രതിഷേധം അറിയിച്ച സാന്ദ്രാ തോമസും വരണാധികാരിയും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരേയുണ്ടായത് നീതി നിഷേധമാണെന്നും അനധികൃതമായ നിയമനമാണ് വരണാധികാരിയുടെതെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.

തന്‍റെ പേരിൽ ഒൻപത് സിനിമകൾ സെൻസർ ചെയ്തിട്ടുണ്ടെന്നും റിട്ടേണിങ് ഓഫീസർ അവരുടെ ആളാണെന്ന് വ‍്യക്തമായെന്നും വിഷ‍യം നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി