പ്രേമത്തെ എതിർത്തു; സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍

Share

ബെംഗളൂരു: സഹോദരന്റെ കൊലപാതകത്തില്‍ കന്നട നടി ഷനായ കത്‌വേയും കാമുകനും അറസ്റ്റില്‍. കാമുകന്റെ സഹായത്തോടെ സഹോദരൻ രാകേഷ് കത്‌വെയെ (32) കൊന്ന കേസിൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേരെയാണു ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നടി തന്റെ പുതിയ സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് സഹോദരന്റെ കൊലപാതകം നടക്കുന്നത്. കാമുകന്‍ നിയാസഹമ്മദ് കത്യാഗര്‍, തൗസിഫ് ചന്നാപൂര്‍, അല്‍താഫ് മുല്ല, അമന്‍ ഗിരാനിവാലി തുടങ്ങിയവര്‍ നടിയുടെ സഹോദരന്‍ രാകേഷ് കത്‌വെയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റി ദേവരഗുഡിഹലിലെ വനപ്രദേശത്ത് വലിച്ചെറിയുകയുമായിരുന്നു.

സമീപപ്രദേശത്ത് താമസിക്കുന്നവരുടെ മൊഴികള്‍ പ്രകാരമാണ് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ നിയാസഹമ്മദ് കത്യാഗറും നടിയും തമ്മില്‍ പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുമായുള്ള പ്രണയബന്ധം സഹോദരന്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷനായയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ ‘ഇടം പ്രേമം ജീവനം’ എന്ന കന്നഡ സിനിമയിലൂടെയാണു ഷനായ അഭിനയ രംഗത്തെത്തിയത്. അഡൾട്ട് കോമഡി ചിത്രമായ ‘ഒണ്ടു ഘണ്ടേയ കഥെ’യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ