സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകളും വിമര്‍ശകയുമായിരുന്ന സോഫി ഫ്രോയ്ഡ് അന്തരിച്ചു

Share

യു.എസ്: സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകളും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും അധ്യാപികയുമായിരുന്ന സോഫി ഫ്രോയ്ഡ് അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. തന്റെ മുത്തച്ഛന്റെ വിഖ്യാത സിദ്ധാന്തമായിരുന്ന സൈക്കോ അനാലിസിസിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് അക്കാദമിക പ്രസംഗങ്ങള്‍ നടത്തിയാണ് സോഫി ശ്രദ്ധേയയായത്.

പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. ബോസ്റ്റണിലെ സൈമണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ച സോഫി ഫ്രോയ്ഡ് അറിയപ്പെടുന്ന സൈക്കോസോഷ്യോളജിസ്റ്റ് കൂടിയാണ്. സാമൂഹികപ്രവര്‍ത്തനത്തില്‍ ഫെമിനിസത്തിന്റെ ആവശ്യകതയും ശിശുസംരക്ഷണവും പ്രധാനമേഖലയായി തിരഞ്ഞെടുത്ത സോഫി ബന്ധപ്പെട്ട വിഷയത്തില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വിയന്നയിലെ മധ്യ-വര്‍ഗ ജൂതകുടുംബത്തില്‍ 1924 ഓഗസ്റ്റ് ആറിനാണ് സോഫി ജനിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മൂത്തമകനായിരുന്ന മാര്‍ട്ടിന്‍ ഫ്രോയ്ഡിന്റെയും സ്പീച്ച് തെറാപ്പിസ്റ്റായിരുന്ന ഡ്രക്കര്‍ ഫ്രോയ്ഡിന്റെയും മകളാണ് സോഫി ഫ്രോയ്ഡ്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ സൈക്കോ അനാലിറ്റിക് പബ്ലിഷിങ് ഹൗസിന്റെ ഡയറക്ടറായിരുന്നു മാര്‍ട്ടിന്‍. വിയന്നയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ് സോഫിയുടെ കുടുംബം.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ