വി.ജെ. ചിത്രയുടെ അവസാന സിനിമ; കോൾസ് ട്രെയിലർ പുറത്തുവിട്ടു

Share

നടി വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കോള്‍സ് എന്ന സിനിമയുടെ ട്രെയിലറാണ് പുറത്തുവിട്ടത്. ജെ. ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായാണ് ചിത്ര എത്തുന്നത്.

സിനിമയില്‍ ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് വി ജെ ചിത്ര ശ്രദ്ധേയയായത്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് വി ജെ ചിത്ര മരിച്ചത്. ഇവരുടെ മരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച തന്നെയായിരുന്നു. മരണത്തിന്റെ ഒരു സൂചന പോലും നല്‍കാതെയായിരുന്നു വി ജെ ചിത്രയുടെ ആത്മഹത്യ.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേമന്തുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. മരണ ദിവസം, ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചയാണ് ചിത്ര റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഹേമന്ത് വാതില്‍ തുറന്നപ്പോഴാണ് ചിത്ര ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്. വി ജെ ചിത്രയുടെ മരണത്തില്‍ അനുശോചനവുമായി എല്ലാവരും രംഗത്ത് എത്തിയിരുന്നു.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ