ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
ch-3-897x538

തിരുവനന്തപുരം: ഗവര്‍ണ്‍ രാജേന്ദ്ര അര്‍ലേക്കറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെ ദൂരീകരിക്കുക ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച. വൈകിട്ട് 3.30ഓടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. സര്‍വകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയുള്ള കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഗവര്‍ണര്‍ പൊതുപരിപാടികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതാണ് ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോരിലേക്ക് നയിച്ചത്.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സ് സസ്‌പെന്‍ഡ് ചെയ്തതും അനില്‍കുമാര്‍ അത് അംഗീകരിക്കാതെ ഓഫീസിലെത്തുന്നത് തുടരുകയും ചെയ്തത് പ്രതിസന്ധി രൂക്ഷമാക്കി. കേരള, സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കേരള സര്‍വകലാശാലാ വി സി നിയമനം, താത്ക്കാലിക വി സിമാരുടെ നിയമനം, സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി