തിരക്കേറിയ റോഡിൽ പ്രസവിച്ച് 33കാരി!

Share

നോയ്ഡ: ഗ്രേറ്റർ നോയ്ഡയിലെ തിരക്കേറിയ വഴിയിൽ പ്രസവിച്ച് 33കാരിയായ യുവതി. വഴിയാത്രക്കാരായ നഴ്സുമാരാണ് യുവതിക്ക് സഹായത്തിനായി എത്തിയത്. ചൊവ്വാഴ്ച നോയ്ഡയിലെ പാരി ചൗക്കിലെ പൊതു വഴിയിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ശർമയുടെ ഭാര്യ റോഷ്ണി ശർമയാണ് നടുറോഡിൽ പ്രസവിച്ചത്. ഒരു കുട്ടിയുള്ള റോഷ്ണി ആശുപത്രിയിൽ നിന്ന് ലുക്സാറിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രസവ വേദനയുണ്ടായത്. ക്ഷീണിതയായ യുവതി നടു റോഡിൽ കിടന്നതോടെ ഭർത്താവ് ശർമ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു.

ആ സമയത്ത് ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് വഴിയിൽ യുവതി കിടക്കുന്നത് കണ്ടതെന്ന് ശാർദ ആശുപത്രിയിലെ നഴ്സ് ദേവി പറയുന്നു. ഉടൻ തന്നെ സഹപ്രവർത്തകയായ ജ്യോതിയുടെ സഹായം തേടിയ ദേവി ഒരു ഷാൾ കൊണ്ട് യുവതിയെ പുതപ്പിച്ച ശേഷം വേണ്ട ശുശ്രൂഷ നൽകി. നവജാതശിശുവിനെ ശർമയുടെ ജാക്കറ്റിൽ പൊതിഞ്ഞ് സുരക്ഷിതമായി ഉടൻ തന്നെ ശാർദ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇരുവർക്കു ചികിത്സ സൗജന്യമായി നൽകുമെന്നും ഡോക്റ്റർമാർ പറയുന്നു. തക്ക സമയത്ത് സഹായം നൽകിയ നഴ്സുമാർക്ക് ശാർദ ആശുപത്രി 5100 രൂപ വീതം സമ്മാനമായും നൽകി.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ