ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപ്രഖ്യാപിക്കുന്നു; മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽച്ചാണ് വാർത്താസമ്മേളനം. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.
ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ. മികച്ച നടനുള്ള അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി.
വൈക്കം വിജയ ലക്ഷ്മിയാണ് മികച്ച ഗായിക. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിലെ എന്ന ഗാനത്തിനാണ് അവാര്‍.
ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ്യഴകനിലെ സൗണ്ട് മിക്‌സിങ് എന്‍ജിനീയര്‍ സുരേന്‍ ജി പ്രത്യേക ജൂറി പരാമര്‍ശം നേടി.
UPDATING .....