ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന്; കാമില 'രാജ്ഞി'യാകും, ഔദ്യോഗിക ക്ഷണക്കത്ത് പുറത്തിറങ്ങി

ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന്; കാമില 'രാജ്ഞി'യാകും, ഔദ്യോഗിക ക്ഷണക്കത്ത് പുറത്തിറങ്ങി

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന് നടക്കും. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ വെച്ചായിരിക്കും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. ഇതിനോട് അനുബന്ധിച്ച് 2000 അതിഥികള്‍ക്ക് അയക്കാൻ പോകുന്ന ക്ഷണക്കത്ത് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗികമായി പുറത്തിറക്കി. ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്നി എന്നതിന് പകരം രാജ്ഞി എന്നാകും.

തന്റെ പ്രിയപത്നിയെ തനിക്കൊപ്പം രാജ്ഞിയായി കിരീടധാരണം നടത്തണം എന്ന ചാള്‍സിന്റെ ഏറെക്കാലത്തെ മോഹമാണ് ഇപ്പോള്‍ യാഥാർഥ്യമാകാന്‍ പോകുന്നത്. ക്ഷണക്കത്തില്‍ തന്നെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനു ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്വീൻ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലക്ക് ഉണ്ടായിരുന്നത്.

2005 ല്‍ വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സ് കാമിലയെ വിവാഹം ചെയ്യുമ്പോൾ എലിസബത്ത് രാജ്ഞിക്ക് ശേഷം ചാൾസ് രാജാവായാലും കാമില രാജ്ഞിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇവരുടെ വിവാഹത്തില്‍ തീരെ താൽപര്യമില്ലാതിരുന്ന എലിസബത്ത് രാജ്ഞി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ചാള്‍സിന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ ബന്ധം തകര്‍ന്നതിനു ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് കാമിലയെ ആയിരുന്നു.

Read more

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

18 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. മലയാളികൾ ഒന്നാകെ ഏറെ പ്രതീക്ഷ‍യോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18