മ്യാന്‍മറില്‍ വീണ്ടും ഓങ് സാന്‍ സൂ ചി

Share

യാങ്കൂൺ ∙ മ്യാൻമറിൽ ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) അധികാരത്തിൽ തുടരും. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പു കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂചിയുടെ പാര്‍ട്ടിയായ എന്‍എല്‍ഡി വിജയം ഉറപ്പിച്ചു.

ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാർലമെന്റിൽ 322 സീറ്റ് ജയിച്ചു കഴിഞ്ഞതായി എൻഎൽഡി അവകാശപ്പെട്ടു. രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി ആദ്യം അധികാരത്തിലെത്തിയത്. രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്.

രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നല്‍കിയ മൗനാനുവാദവും രാജ്യാന്തര തലത്തില്‍ സൂചിയെ വിമര്‍ശന വിധേയയാക്കിയെങ്കിലും മ്യാന്‍മറിലെ അവരുടെ ജനകീയത തന്നെയാണ് എന്‍എല്‍ഡിയെ തുണച്ചത്.

രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി ആദ്യം അധികാരത്തിലെത്തിയത്. ഇത്തവണ 370 സീറ്റ് വരെ നേടുമെന്ന് പാര്‍ട്ടി വക്താവ് മ്യോ ന്യൂന്റ് പറഞ്ഞു. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി) ആണ് മുഖ്യ പ്രതിപക്ഷം.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്