സ്നേഹ: ജാതിയും മതവുമില്ലാത്ത ആദ്യത്തെ ഇന്ത്യക്കാരി

സ്നേഹ: ജാതിയും മതവുമില്ലാത്ത ആദ്യത്തെ ഇന്ത്യക്കാരി
image (4)

ചെന്നൈ: ജാതിയും മതവുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ വനിതയായി തമിഴ്നാട് സ്വദേശിയും അഭിഭാഷകയുമായ സ്നേഹ. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്നേഹയ്ക്ക് ജാതിയും മതവുമില്ലെന്ന സർട്ടിഫിക്കറ്റ്  ലഭിച്ചത്. തിരുപാട്ടൂർ തഹസിൽദാർ ടി.എസ്. സത്യമൂർത്തിയാണ്  സ്‌നേഹയെക്ക്ക് സർട്ടിഫിക്കറ്റ്  കൈമാറിയത്. ജാതിയും മതവുമില്ലാത്ത ആദ്യത്തെ ഇന്ത്യക്കാരിയായി സ്നേഹ.
തിരുപാട്ടൂരിൽ നിന്നുള്ള സ്നേഹയുടെ മാതാപിതാക്കൾക്ക് ജാതിയിലും  മതത്തിലും വിശ്വാസമില്ലായിരുന്നു. അതു കൊണ്ടു തന്നെ അപേക്ഷഫോമുകളിലെ ജാതിയും മതവും സൂചിപ്പിക്കാനുള്ള പട്ടികകൾ അവർ പൂരിപ്പിക്കാതെ നൽകി. ജനനസർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിലെല്ലാം ഈ കോളങ്ങൾ പൂരിപ്പിച്ചിട്ടില്ല.പിനീട്  ജാതിയും മതവും പലയിടങ്ങളിലും ആവശ്യപ്പെട്ടതോടെയാണ് ഇത്തരം ഒരു സർട്ടിഫിക്കറ്റിനെ കുറിച്ച്  സ്നേഹ ആലോച്ചിച്ചത്. ജാതി മതം എന്നിവയിൽ വിശ്വസിക്കാത്തവർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അറിഞ്ഞതോടെ 2010 മുതൽ സർട്ടിഫിക്കറ്റിനുവേണ്ടി  പോരാടുന്നുണ്ടെങ്കിലും  2017ൽ സബ് കളക്റ്റർ ബി പ്രിയങ്ക പങ്കജമാണ് അപേക്ഷക്ക് വേണ്ട നടപടികൾ നടത്തിയത്. സ്നേഹയെ കുറിച്ച്  വ്യക്തമായി അന്വേഷിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്