യുഎഇ സ്വദേശിവത്ക്കരണം: സ്വകാര്യ കമ്പനികള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും

Share

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്ക്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. സ്വദേശിവത്ക്കരണ മാനദണ്ഡങ്ങള്‍ക്കായുള്ള പരിശോധന ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലേക്ക് രണ്ട് ശതമാനത്തില്‍ കുറയാതെ സ്വദേശികളെ നിയമിക്കണമെന്ന മാനദണ്ഡമാണ് സ്വകാര്യ കമ്പനികള്‍ പാലിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ 2024 ആകുമ്പോഴേക്കും 4 ശതമാനം സ്വദേശിവത്ക്കരണം ഉറപ്പാക്കിയിരിക്കണമെന്നും മന്ത്രാലയം അറിയിക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും സ്വദേശിവത്ക്കരണം പത്ത് ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികള്‍ വര്‍ഷത്തില്‍ 72,000 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ഒരു സ്വദേശി ജീവനക്കാരന് 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കിയാണ് ഈ തുക കമ്പനികളില്‍ നിന്നും ഈടാക്കുന്നത്. ഈ തുക ഒറ്റ ഗഡുവായി കമ്പനിക്ക് അടയ്ക്കാവുന്നതാണെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

Read more

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

കാരക്കാസ്: കഴിഞ്ഞാഴ്ച വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നത് 58,000ലധികം കെട്ടിടങ്ങള്‍. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ പുറത്തു

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക്

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേ