മഞ്ഞനാരകം: മലയാളത്തിലെ ആദ്യ സുഗന്ധം പരത്തുന്ന നോവൽ

Share
മഞ്ഞനാരകം: മലയാളത്തിലെ ആദ്യ സുഗന്ധം പരത്തുന്ന നോവൽ
Manja-narakam-vo.00_00_15_03.Still003

കൊച്ചിയില്‍ നടക്കുന്ന കൃതി     സാംസ്‌കാരികോത്സവത്തിൽ ഇത്തവണ താരം മഞ്ഞനാരകം എന്ന നോവലാണ്. പുസ്തകം തുറക്കുമ്പോഴുണ്ടാകുന്ന നാരകത്തിന്റെ സുഗന്ധമാണ് ഈ നോവലിലെ മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സേവ്യര്‍ ജെയുടെ പുതിയ നോവല്‍ മഞ്ഞ നാരകമാണ് നാരകഗന്ധവുമായി പുറത്തിറങ്ങിയത്. ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ നോവലിന്റെ പേരുള്ള മണവുമായി പുറത്തിറങ്ങുന്ന പുസ്തകവും ഇതുതന്നെയാവും. ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത കെമിക്കലാണ് നാരക ഗന്ധത്തിനു വേണ്ടി ഉപയോഗിച്ചതെന്ന് പുസ്തകത്തിന്റെ പ്രസാധകരായ റെക്ടസ് ക്രിയേറ്റീവ്  വ്യക്തമാക്കി.

ഇനിയുമുണ്ട് നോവലിന് പ്രത്യേകതകള്‍. പ്രശസ്ത ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത് സാക്കിസ് രചിക്കുന്ന നോവല്‍ എന്ന ഭാവനയിലാണ് സേവ്യര്‍ ജെ മഞ്ഞനാരകം എഴുതിയിരിക്കുന്നത്. 1957ല്‍ അന്തരിച്ച കസന്ത് സാക്കിസിന്റെ കൃതികള്‍ പ്രശസ്തങ്ങളാണ്. കസന്ത് സാക്കിസ് തന്റെ മാസ്റ്റര്‍പീസായ സോര്‍ബ ദ ഗ്രീക്കിനുശേഷം എഴുതാന്‍ ആഗ്രഹിക്കുന്നത് എന്ന സങ്കല്‍പത്തിലാണ് നോവലിന്റെ രചന.

മഞ്ഞ നാരകത്തിന്റെ പ്രത്യേകത കേട്ടറിഞ്ഞ് നിരവധിപേര്‍ പുസ്തകം കാണാനും വാങ്ങാനുമായി കൃതി ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്