'മിസ്സിസ് ജോനാസ് എന്തെങ്കിലും പറയുമോ?'; പ്രിയങ്ക ചോപ്രയെ വിമര്‍ശിച്ച് മിയ ഖലീഫ

Share

ന്യൂ ഡൽഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് വാര്‍ത്താപ്രാധാന്യം നേടിയ വ്യക്തികളിലൊരാളാണ് മിയ ഖലിഫ. രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോഴും ഇതേപ്പറ്റി ഒന്നും പ്രതികരിക്കാതെ മാറി നില്‍ക്കുകയാണെന്നാരോപിച്ച് പ്രിയങ്കയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിക്കുകയാണ്.

ആഗോളതലത്തില്‍ കര്‍ഷകസമരം ഇത്രയധികം ചര്‍ച്ചയായിട്ടും ഇതേപ്പറ്റി പ്രിയങ്ക ഒരക്ഷരം മിണ്ടാത്തത് എന്താണ് എന്നായിരുന്നു മിയയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് കര്‍ഷക സമരത്തെപ്പറ്റി ശ്രീമതി പ്രിയങ്ക ചോപ്രാ ജൊനാസ് ഒന്നും മിണ്ടാത്തത്?, എന്നായിരുന്നു ട്വിറ്ററിലെഴുതിയത്.

‘പ്രിയങ്ക എപ്പോഴാണ് നിങ്ങള്‍ വായ തുറക്കുക?എനിക്ക് നല്ല ജിജ്ഞാസയുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടന സമയത്ത് ഷക്കീറ മൗനം പാലിച്ചതു പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്’, എന്നായിരുന്നു മിയയുടെ ട്വീറ്റ്.

പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകളും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ് പ്രിയങ്ക. എന്നാൽ കർഷക പ്രതിഷേധത്തിൽ താരം മൗനം തുടരുകയാണ്. ഇതിനെതിരെയാണ് മിയ രം​ഗത്തെത്തിയത്.

അതേസമയം കര്‍ഷക സമരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കര്‍ഷകര്‍ തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പോരാളികളാണെന്നും അവരുടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

റിപബ്ലിക് ദിനത്തിന് ശേഷമാണ് സമരത്തിന് പിന്തുണയുമായി മിയ രംഗത്തെത്തിയത്. എന്തൊരു മനുഷ്യവാകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മിയ ഖലീഫ ചോദിച്ചു. ഡല്‍ഹി ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതും മിയ ചൂണ്ടിക്കാട്ടി.

പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളായ മീനാ ഹാരിസ് തുടങ്ങിയവരും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്