കോവിഡ് പ്രതിസന്ധിമറികടക്കാൻ ഇന്ത്യയ്ക്ക് ട്വിറ്ററിന്റെ ഒന്നരക്കോടി ഡോളർ

Share

വാഷിങ്ടൺ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ സാമൂഹിക മാധ്യമമായ ട്വിറ്റർ ഒന്നരക്കോടി ഡോളർ (110 കോടി രൂപ) സംഭാവന ചെയ്തു. സർക്കാരിതര സംഘടനകളായ കെയർ, എയ്ഡ് ഇന്ത്യ, സേവാ ഇന്റർനാഷണൽ യു.എസ്.എ. എന്നിവയ്ക്കാണ്‌ ഈ തുക കൈമാറിയത്. ട്വിറ്റർ സി.ഇ.ഒ. ജാക്ക് ഡോഴ്സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കെയറിന് ഒരുകോടി ഡോളറും എയ്ഡ് ഇന്ത്യക്കും സേവാ ഇന്റർനാഷണൽ യു.എസ്.എ.ക്കും 25 ലക്ഷം ഡോളറും വീതമാണ് നൽകിയത്. സേവാ ഇന്റർനാഷണലിന്റെ ‘ഇന്ത്യയെ സഹായിക്കൂ, കോവിഡിനെ തോൽപ്പിക്കൂ’ പ്രചാരണം വഴി ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കാൻ ഈ ഫണ്ട് ഉപയോഗിക്കുമെന്ന്‌ സേവാ ഇന്റർനാഷണൽ മാർക്കറ്റിങ് ആൻഡ് ഫണ്ട് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് സന്ദീപ് ഖഡ്‌കേക്കർ പറഞ്ഞു.

ഈ ഫണ്ട് കൂടാതെ ഇന്ത്യക്കായി 1.75 കോടി ഡോളറിന്റെ ഫണ്ട് സ്വരൂപിച്ചതായും അദ്ദേഹം പറഞ്ഞു. ആഗോള ദാരിദ്ര്യത്തിനെതിരേ പോരാടുന്ന സംഘടനയായ കെയർ തങ്ങൾക്കു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സർക്കാരുമായി സഹകരിച്ച് ഇന്ത്യയിൽ താത്കാലിക കോവിഡ് സെന്ററുകൾ സ്ഥാപിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് അറിയിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് അസോസിയേഷൻ ഫോർ ഇന്ത്യ ഡെവലപ്‌മെന്റും (എയ്ഡ്) വ്യക്തമാക്കി.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്