23 വർഷത്തെ പ്രണയം; ഒരേ ബസിൽ ജോലി; ഇനി താരയുടെ ബെല്ലിനൊപ്പം ഗിരി ജീവിതമോടിക്കും

Share

ഹരിപ്പാട്: ആഡംബരമില്ലാത്ത ലോക്ക് ഡൗൺ കാലത്തെ കല്യാണങ്ങളിൽ വൈറലായി കെഎസ്ആർടിസി ജീവനക്കാരുടെ പ്രണയ വിവാഹമാണ്. ജിഎൻപിസി ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം പതിനായിരങ്ങളാണ് ലൈക് ചെയ്തിരിക്കുന്നത്.    23 വർഷം നീണ്ട ആത്മാർത്ഥ പ്രണയത്തിനൊടുവിലാണ്  കെ എസ് ആർ ടി സി  ജീവനക്കാരായ ഗിരിഗോപിനാഥും താരയും ഒന്നയത്.

കുറിപ്പ് വായിക്കാം

ഒരു സ്പെഷ്യൽ പോസ്റ്റ്‌

നീണ്ട 23 വർഷത്തെ പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ.

ഇക്കഴിഞ്ഞ 23 വർഷകാലം പ്രണയിച്ച താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാർമാത്രമായിരുന്നില്ല അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ജോലിയുടെ ഭാഗമായി ഇടക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം താമസിക്കാതെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറി. പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ കിടിലൻ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി.അന്നൊക്കെ ബസിൽ താര ഡബിൾ ബെൽ അടിക്കുമ്പോൾ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു അത്‌ അവരുടെ ജീവിതമണി ആണെന്ന്.ഇരുവർക്കും ടീം മാവേലിക്കരയുടേയും GNPC യുടേയും വിവാഹമംഗളാശംസകൾ.

https://www.facebook.com/permalink.php?story_fbid=4289371094422270&id=1507573222602085

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്